Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Care Sector

Europe

ജര്‍മനിയിലെ നഴ്സിംഗ് മേഖല പ്രതിസന്ധിയിൽ; ആശങ്ക

ബെര്‍ലിന്‍: ജര്‍മനിയിലെ നഴ്സിംഗ് മേഖല പ്രതിസന്ധിയിലെന്ന് പഠനസർവേ. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേരും രാജ്യത്തെ പരിചരണ സംവിധാനത്തില്‍ വിശ്വാസമില്ലെന്നും ജനസംഖ്യാപരമായ മാറ്റത്തെ ഈ സംവിധാനത്തിന് നേരിടാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.

പരിചരണം നല്‍കുന്നവര്‍ക്ക് അതു നല്‍കുന്നതിന് വളരെ കുറച്ച് സമയമേ ഉള്ളൂ എന്ന് സർവേയിൽ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ക്ക് അമിത ജോലിഭാരം ഉണ്ടെന്ന് ഏതാണ്ട് അത്രയും തന്നെ പേരും വിശ്വസിക്കുന്നു.

പരിചരണ ചെലവ് ചുരുക്കല്‍ പദ്ധതികളില്‍ കെയര്‍ ലെവല്‍ വൺ നിര്‍ത്തലാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് പണമില്ലാതായി. ജര്‍മനിയിലെ നഴ്സിംഗ് ഹോമുകള്‍ മോശം അവസ്ഥയിലാണ്.

പെന്‍ഷനുകള്‍ തികയാതെ വരുന്നു

ആവശ്യമെങ്കില്‍ പ്രഫഷണല്‍ പരിചരണത്തിനായി പണം നല്‍കാന്‍ വാര്‍ധക്യത്തില്‍ സാമ്പത്തികമായി സുരക്ഷിതരായിരിക്കുമെന്ന് അഞ്ചില്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ എന്ന അവസ്ഥയാവുന്നു.

ഹോം കെയറിലെ പ്രശ്നങ്ങള്‍ കൂടിവരികയാണ്. ഒന്നാമത് സാമ്പത്തിക പ്രശ്നം, രണ്ടാമത് ജോലിക്കാരുടെ കുറവും ഭാഷാ തടസവും, അതിനാല്‍ പല ജര്‍മന്‍കാരും വീട്ടില്‍ പരിചരണം ലഭിക്കാന്‍ ആഗ്രഹിക്കുന്നു.

ജര്‍മനിയില്‍ പതിനായിരക്കണക്കിന് പരിചാരകരുടെ കുറവുണ്ട്. 2035 ആകുമ്പോഴേക്കും പരിചരണം ആവശ്യമുള്ള ആളുകളുടെ എണ്ണം ഏകദേശം ആറ് ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ, ആരോഗ്യ മേഖലയിലെ വിദഗ്ധർ വലിയ തോതിലുള്ള പരിചരണ ക്ഷാമം ആസന്നമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൂടുതല്‍ ഔട്ട്പേഷ്യന്‍റ്, ഇന്‍പേഷ്യന്‍റ് പരിചരണ സേവനങ്ങള്‍ സൃഷ്ടിക്കുന്നതിന് നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും സമ്മര്‍ദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ജീവനക്കാരുടെയും ഫണ്ടിംഗിന്‍റെയും ആസൂത്രണത്തിന്‍റെയും അഭാവമുണ്ട്.

അതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി പരിചരണകര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കണമെന്നും ഉദ്യോഗസ്ഥ തടസങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ വിദേശത്തുനിന്നും ജോലി തേടിയെത്തുന്ന നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് മതിയായ ജര്‍മന്‍ ഭാഷാപരിജ്ഞാനം ഇല്ലാത്തതും പ്രതിസന്ധിയാണ്.

Latest News

Up